അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഒന്നിച്ച് മദ്യപിച്ചിരുന്നു

അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കുടുംബ വഴക്കിനിടെ ജ്യേഷ്ഠൻ അനുജനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഇരിട്ടി കേളകത്ത് വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഭിനേഷിന്റെ മൂത്ത സഹോദരൻ അഖിലേഷിനെ (31) കേളകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേളകത്ത് ബാവലി പുഴയുടെ കരയിൽ കമ്പിപ്പാലത്തിനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇരുവരും ഒന്നിച്ചു മദ്യപിച്ച ശേഷമാണ് വഴക്കുണ്ടായതെന്നാണ് റിപ്പോർട്ട്. വഴക്കിനിടെ അഖിലേഷ് അഭിനേഷിന്റെ കഴുത്തിൽ തുണികൊണ്ട് കുരുക്കിട്ടാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അഭിനേഷ് ചെട്ടിയാംപറമ്പിലായിരുന്നു താമസം