ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നതിൽ നിയന്ത്രണം വേണം : സുപ്രീംകോടതി
ഇൻഷുറൻസ് ഇല്ലാതെ സർവീസ് നടത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് (IRDAI) സുപ്രീംകോടതിയുടെ നിർദേശം.
രാജ്യത്ത് ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ വർധനവ് ഗൗരവമായി കാണണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് വലിയ പ്രതിസന്ധിയാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ പശ്ചാത്തലത്തിൽ, ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങളുടെ എണ്ണം, അതിന് കാരണമാകുന്ന ഘടകങ്ങൾ, നിയമനടപടികൾ കൂടുതൽ ഫലപ്രദമാക്കാനുള്ള മാർഗങ്ങൾ എന്നിവ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് (IRDAI) സുപ്രീംകോടതി നിർദേശം നൽകി.
മോട്ടോർ വാഹന നിയമപ്രകാരം എല്ലാ വാഹനങ്ങൾക്കും മൂന്നാംകക്ഷി (Third Party) ഇൻഷുറൻസ് നിർബന്ധമാണെന്നും, അത് പാലിക്കാത്തത് നിയമലംഘനമാണെന്നും കോടതി ഓർമ്മിപ്പിച്ചു. റോഡ് സുരക്ഷയും അപകടബാധിതരുടെ അവകാശങ്ങളും സംരക്ഷിക്കാൻ ബന്ധപ്പെട്ട ഏജൻസികൾ ഏകോപിതമായി പ്രവർത്തിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നതിൽ ഇടപെടാൻ IRDAIയ്ക്ക് സുപ്രീംകോടതി നിർദേശം