വിഴിഞ്ഞത്ത് EXIM പ്രവർത്തനങ്ങൾക്ക് തുടക്കം; കയറ്റുമതി മേഖലയിൽ വൻ കുതിപ്പ്
ഓഗസ്റ്റ് 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ; കശുവണ്ടി, കയർ, സമുദ്രോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങൾക്ക് പുതിയ സാധ്യതകൾ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കയറ്റുമതി-ഇറക്കുമതി (EXIM) പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18ന് ഔദ്യോഗിക തുടക്കമാകും. ഇതുവരെ കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന തുറമുഖം പൂർണമായ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതോടെ കേരളത്തിന്റെ വ്യാപാര-വ്യവസായ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യവസായങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രധാന ഗേറ്റ്‌വേയായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, കയർ, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി വർധിപ്പിക്കുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും EXIM പ്രവർത്തനങ്ങൾ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
വിഴിഞ്ഞത്തിന്റെ പ്രവർത്തനശേഷി കൂടുതൽ വിപുലപ്പെടുന്നതോടെ കേരളത്തിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉൽപ്പാദന കേന്ദ്രങ്ങളെയും അന്താരാഷ്ട്ര വിപണികളെയും ബന്ധിപ്പിക്കുന്ന പ്രധാന ലോജിസ്റ്റിക് ഹബ്ബായി തുറമുഖത്തിന് വളരാനാകും. ഇതിലൂടെ കയറ്റുമതി ചെലവും സമയവും കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വ്യാപാര മേഖലയ്ക്ക് കൂടുതൽ മത്സരക്ഷമത കൈവരിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)