അമേരിക്കയുടെ അന്ത്യം! ; ആയുധങ്ങൾ തീർന്നു! ; ട്രംപ് പെട്ടു; പെന്റഗൺ ചതിച്ചു!
അമേരിക്കയും ഇറാനും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷം പശ്ചിമേഷ്യയിൽ പുതിയ സുരക്ഷാ ആശങ്കകൾക്ക് വഴിവെക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ലോക ശക്തിയായ അമേരിക്കയുടെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും അഹങ്കാരത്തിനും സൈനിക മേധാവിത്വത്തിനും അന്ത്യം കുറിക്കുന്ന സൂചനകളാണ് പശ്ചിമേഷ്യയിൽ നിന്നും വാഷിംഗ്ടണിൽ നിന്നും പുറത്തുവരുന്നത്. ഇറാനെതിരായ യുദ്ധവെറിയിൽ അമേരിക്കൻ സാമ്രാജ്യത്വം സ്വന്തം കുഴി തോണ്ടുകയാണോ എന്ന ചോദ്യമാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്. ഒരു വശത്ത് തന്ത്രപ്രധാനമായ മൗണ്ട് മകുഷ് ആക്രമിക്കുമെന്ന് ഡോണൾഡ് ട്രംപ് പരസ്യമായി ഭീഷണിപ്പെടുത്തുമ്പോൾ, മറുവശത്ത് ലോകത്തെ വിറപ്പിക്കുന്ന പ്രഖ്യാപനവുമായി ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് രംഗത്തെത്തിക്കഴിഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ആണവനിലയങ്ങളിലോ സുപ്രധാന കേന്ദ്രങ്ങളിലോ തൊട്ടുകളിച്ചാൽ അത് അമേരിക്കയുടെയും അവരുടെ സഖ്യകക്ഷികളുടെയും സർവ്വനാശത്തിലായിരിക്കും കലാശിക്കുകയെന്നാണ് ഖുദ്‌സ് ഫോഴ്‌സ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങളെ വാളെടുക്കാൻ നിർബന്ധിക്കരുതെന്നും, അങ്ങനെ സംഭവിച്ചാൽ മേഖലയിൽ പിന്നീട് ഭരിക്കാൻ അമേരിക്കൻ പിന്തുണയുള്ള ഒരു ഭരണാധികാരി പോലും ബാക്കിയുണ്ടാകില്ലെന്നുമുള്ള ഇറാന്റെ മുന്നറിയിപ്പ് വാഷിംഗ്ടണിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.
എന്നാൽ ഭീഷണികളും യുദ്ധപ്രഖ്യാപനങ്ങളും വൻതോതിൽ നടത്തുമ്പോഴും, പെന്റഗണിന്റെ ഉള്ളറകളിൽ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ തകർച്ചയുടെ ചിത്രം പുറത്തുവരുകയാണ്. ഇറാനെതിരെ യുദ്ധം നയിക്കുന്ന ട്രംപ് ഭരണകൂടം വലിയൊരു വഞ്ചനയുടെയും പ്രതിസന്ധിയുടെയും നിഴലിലാണ്. സ്വന്തം ആയുധപ്പുരകൾ കാലിയാകുന്നത് പെന്റഗൺ ട്രംപിൽ നിന്ന് മറച്ചുവെക്കുകയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ടത്. വ്യോമപ്രതിരോധത്തിനായി ഉപയോഗിക്കുന്ന അത്യാധുനിക ഇന്റർസെപ്റ്റർ മിസൈലുകളും ദീർഘദൂര ആക്രമണായുധങ്ങളും ഭയാനകമായ വേഗത്തിലാണ് അമേരിക്കയ്ക്ക് നഷ്ടപ്പെടുന്നത്. ഇറാനെതിരായ സൈനിക നടപടികൾക്കായി മാത്രം 37.5 ബില്യൺ ഡോളറാണ് അമേരിക്ക ഇതിനകം ചെലവഴിച്ചു കഴിഞ്ഞതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സമ്മതിക്കുന്നു. എന്നിട്ടും, ഇറാനെതിരായ സൈനിക ലക്ഷ്യങ്ങൾ കൈവരിച്ചിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും വൈറ്റ് ഹൗസ് പറയുമ്പോൾ, ഈ യുദ്ധം എത്ര ദിവസം താങ്ങിനിർത്താൻ കഴിയും എന്ന യാഥാർത്ഥ്യം ട്രംപിന് മുന്നിൽ മറച്ചുവെക്കപ്പെടുകയാണ്.

ഒരു വശത്ത് സ്വന്തം ആയുധശേഖരവും സമ്പത്തും അതിവേഗം ക്ഷയിച്ച് അമേരിക്ക സാമ്പത്തികമായും സൈനികമായും തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു. മറുവശത്ത്, ആണവനിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ അമേരിക്കയുടെ ലോകമെമ്പാടുമുള്ള താല്പര്യങ്ങളെയും സഖ്യകക്ഷികളെയും തരിപ്പണമാക്കുമെന്ന് ഇറാന്റെ സായുധ സേന വ്യക്തമാക്കുന്നു. റഷ്യയും ചൈനയും ഉൾപ്പെടെയുള്ള എതിരാളികൾ നോക്കിനിൽക്കെ, ഇറാനുമായുള്ള ഈ അനാവശ്യ കൊമ്പുകോർക്കൽ ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ ഭാവിക്ക് മാത്രമല്ല, അമേരിക്ക എന്ന സൂപ്പർ പവറിന്റെ അന്ത്യത്തിന് തന്നെ വഴിതുറക്കുമെന്ന ഉറച്ച സൂചനയാണ് ഈ സംഭവവികാസങ്ങൾ നൽകുന്നത്. വലിയൊരു യുദ്ധത്തിലേക്ക് ലോകത്തെ തള്ളിവിട്ട് സ്വയം നാശത്തിലേക്ക് നീങ്ങുന്ന ട്രംപിന്റെ അമേരിക്കയ്ക്ക് ഇനി എത്രനാൾ പിടിച്ചുനിൽക്കാനാകും എന്നത് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.
സുലൈല എം