മോദിയുടെ വസതിയിലേക്ക് 500 സന്ന്യാസിമാരുടെ മാർച്ച്;
രാമക്ഷേത്രത്തിലെ സംഭാവനകളും വിലപിടിപ്പുള്ള വസ്തുക്കളും സംബന്ധിച്ച ആരോപണങ്ങളിൽ വ്യക്തത വേണമെന്ന് ആവശ്യം; വിഷയം പാർലമെന്റിലും ഉന്നയിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളും വിലപിടിപ്പുള്ള വസ്തുക്കളും സംബന്ധിച്ച് ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് 500 സന്ന്യാസിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും വിലപിടിപ്പുള്ള വസ്തുക്കളുടെ കൈകാര്യം ചെയ്യലിലും വ്യക്തത വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ക്ഷേത്രത്തിനകത്ത് സൂക്ഷിച്ചിരുന്ന സ്വർണം, വെള്ളി, ആഭരണങ്ങൾ, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്ന ആരോപണങ്ങളാണ് നിലവിൽ ചർച്ചയാകുന്നത്. വിഷയത്തിൽ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്.

അതേസമയം, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിന്റെ മേൽനോട്ടത്തിനായി ട്രസ്റ്റിനെ നിയോഗിച്ചതിലും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളിലും പ്രധാനമന്ത്രിക്ക് പങ്കുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഖർഗെയുടെ ആവശ്യം.
നേരത്തെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഖർഗെയും വിഷയത്തിൽ സുതാര്യവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു