കോൺഗ്രസുകാരിയെന്ന് ആക്ഷേപം: കണ്ണൂർ ഖാദി ബോർഡിൽ ജീവനക്കാരിയെ പിരിച്ചുവിട്ടു

കോൺഗ്രസുകാരിയെന്ന് ആക്ഷേപം: കണ്ണൂർ ഖാദി ബോർഡിൽ ജീവനക്കാരിയെ പിരിച്ചുവിട്ടു


ഖാദി ബോർഡിലെ താൽക്കാലിക ഒഴിവിൽ 2013 ൽ നിയമിക്കപ്പെട്ട യുവതിയെ കോൺ​ഗ്രസ്കാരിയാണെന്നു പറഞ്ഞ് പിരിച്ചുവിട്ട് മാനസികമായി പീഡിപ്പുന്നതായി ആക്ഷേപം. കുറ്റ്യാട്ടൂർ സ്വദേശിയായ കെ.കെ നിഷയെ 2017 ലാണ് പിരിച്ചു വിട്ടത്. തുടർന്ന് ലേബർ കോടതിയിൽ കേസിന് പോയി ജോലിയിൽ തിരിച്ചെടുക്കാനുള്ള വിധി നേടിയെങ്കിലും ഖാദി ബോർഡ് ജോലിയിൽ തിരിച്ചെടുത്തില്ല. ജോലിയിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ ഉത്തരവ് വന്ന ദിവസം മുതലുള്ള ശമ്പളം നൽകണമെന്നും വിധിയിൽ പറഞ്ഞിരുന്നു.
അതിനുശേഷം ഹൈക്കോടതിയിൽ പോവുകയും അവിടെയും ജീവനക്കാരിക്ക് അനുകൂലമായി സിംഗിൾ ബഞ്ചിന്റെ വിധി ഉണ്ടാവുകയും ചെയ്തു. നാല് ലക്ഷത്തിലധികം രൂപയാണ് ഇതുവരെ ശമ്പളമായി ഖാദിബോർഡ് നിഷയ്ക്ക് നൽകാണുള്ളത്. ഖാദിബോർഡ് നഷ്ടത്തിലാണെന്നും ശമ്പളം നൽകാൻ കഴിയില്ലെന്നും പറഞ്ഞപ്പോൾ റവന്യു റിക്കവറി നടത്തി നിഷയ്ക്ക് ശമ്പളം നൽകാൻ കോടതി നിർദേശിച്ചിരുന്നു.
ഇതൊന്നും നടക്കാതെയായപ്പോൾ 2020 ലെ ലേബർ കോടതിയും ഇപ്പോഴുള്ള ഹൈക്കോടതി വിധിയും ചൂണ്ടിക്കാട്ടി, നിഷ ഖാദിബോർഡ് ചെയർമാൻ പി ജയരാജനെ കണ്ടു സംസാരിച്ചു. എന്നാൽ ആദ്യം കാണാൻ വിസമ്മതിച്ച ജയരാജൻ പിന്നീട് തന്റെ ആവശ്യം ഉന്നയിച്ച നിഷയെ അപമാനിക്കുകയായിരുന്നു. നിഷ കോൺഗ്രസുകാരി ആണെന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ആദ്യം ജോലിയിൽ കയറിയതെന്നും ജയരാജൻ ആക്ഷേപിച്ചതായി നിഷ പറയുന്നു.
കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ നിഷയ്ക്ക് മറ്റൊരു ജോലിക്ക് പോകാനും കഴിയില്ല. മൂത്ത മകളുടെ വിവാഹം നടത്തിയതിലെ കടബാധ്യതയും ഇളയ മകളുടെ പഠന ചെലവുകളുമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് നിഷ. ഖാദിബോർഡ് നഷ്ടത്തിലാ
യതിനാൽ തൊഴിലാളികൾക്ക് നൽകാൻ ശമ്പളമില്ലെന്ന് പറയുമ്പോളാണ് ചെയർമാന് ആഡംബര കാറ് വാങ്ങാൻ 35 ലക്ഷം രൂപ നൽകാൻ ബോർഡിനുണ്ടെന്നുള്ളതും അവർ ചൂണ്ടിക്കാട്ടുന്നു.