വയനാട് മേപ്പാടിയിൽ തുരങ്ക പാത നിർമ്മാണ സ്ഥലത്ത് മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഏഴു പേരെ കാണാതായി

കനത്ത മഴയെ തുടർന്ന് അപകടം; കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് സംശയം

Jul 07, 2026 - 13:13
Updated: 1 month ago
0
വയനാട് മേപ്പാടിയിൽ തുരങ്ക പാത നിർമ്മാണ സ്ഥലത്ത് മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഏഴു പേരെ കാണാതായി

കൽപറ്റ:  കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് 5 മരണം. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപതുപേരെ ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതൽ അതിതീവ്ര മഴയാണ് വയനാട്ടിൽ. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. 

അഗ്നിരക്ഷാസേന, എൻഡിആർഎഫ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ പ്രദേശത്ത് വ്യാപക പരിശോധന നടത്തിവരുന്നു. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്.

മേപ്പാടി മേഖലയിൽ കഴിഞ്ഞ മണിക്കൂറുകളായി ശക്തമായ മഴ തുടരുകയാണ്. ഇതോടെ മണ്ണിടിച്ചിലിന് സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ അതീവ ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User