പോരാട്ടവീര്യം അണപൊട്ടുന്നു; പ്രീ ക്വാർട്ടർ പോർക്കളത്തിൽ വമ്പൻമാർ നേർക്കുനേർ!

The football world intensifies as powerhouse teams clash in the knockout stages, setting the stage for high-stakes battles to reach the quarterfinals

പോരാട്ടവീര്യം അണപൊട്ടുന്നു; പ്രീ ക്വാർട്ടർ പോർക്കളത്തിൽ വമ്പൻമാർ നേർക്കുനേർ!
2026 ഫിഫ ലോകകപ്പ് ഫൈനൽ നടക്കുന്ന മെറ്റ്‌ലൈഫ് സ്റ്റേഡിയം, ന്യൂയോർക്ക്/ന്യൂജേഴ്‌സി
പോരാട്ടവീര്യം അണപൊട്ടുന്നു; പ്രീ ക്വാർട്ടർ പോർക്കളത്തിൽ വമ്പൻമാർ നേർക്കുനേർ!
പോരാട്ടവീര്യം അണപൊട്ടുന്നു; പ്രീ ക്വാർട്ടർ പോർക്കളത്തിൽ വമ്പൻമാർ നേർക്കുനേർ!

ഫുട്ബോൾ ലോകം ആകാംക്ഷയുടെ മുൾമുനയിലേക്ക്! ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ പോരാട്ടങ്ങൾക്ക് തിരശ്ശീല വീണപ്പോൾ, ഇനി ലോകം ഉറ്റുനോക്കുന്നത് പ്രീ ക്വാർട്ടറിലേക്കാണ്. പോരാട്ട ചൂടേറുന്ന മൈതാനത്ത് കരുത്തുറ്റ ടീമുകൾ നേർക്കുനേർ എത്തുമ്പോൾ പ്രവചനങ്ങൾ അസാധ്യമാവുകയാണ്. ചെറിയ ടീമുകളെന്ന സങ്കൽപ്പം മാറി, ഓരോ മത്സരവും മരണക്കളിയായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

പ്രീ ക്വാർട്ടറിലെ ഗ്ലാമർ ഫൈറ്റ്: പോർച്ചുഗൽ vs സ്പെയിൻ : 

ഇത്തവണ പ്രീ ക്വാർട്ടറിൽ ഏറ്റവും വലിയ 'ഗ്ലാമർ ഫൈറ്റ്' തീർച്ചയായും പോർച്ചുഗൽ-സ്പെയിൻ പോരാട്ടം തന്നെയാണ്. യൂറോപ്യൻ ഫുട്ബോളിന്റെ വശ്യതയും തന്ത്രങ്ങളും ഒത്തുചേരുന്ന ഈ മത്സരം ഫൈനലിന് തുല്യമായ ആവേശം ആരാധകർക്ക് സമ്മാനിച്ചേക്കും. രണ്ട് ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട താരനിരയുമായി എത്തുമ്പോൾ, മൈതാനത്ത് തീപാറുമെന്ന് ഉറപ്പ്.നേരിയ മുൻതൂക്കം സ്പെയിന്. ജൂലൈ 7 , 12.30 am.

ക്വാർട്ടറിലേക്കുള്ള മറ്റു ചിത്രമിങ്ങനെ:

മൊറോക്കോ: കാനഡയ്ക്കെതിരായ നിർണായക മത്സരത്തിൽ വിജയിച്ചുകൊണ്ട് മൊറോക്കോ ക്വാർട്ടർ ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അവരുടെ അച്ചടക്കമുള്ള പ്രതിരോധവും കൗണ്ടർ അറ്റാക്കിംഗ് രീതിയുമാണ് അവർക്ക് തുണയായത്.

ഫ്രാൻസ്: പാരാഗ്വായ്‌ക്കെതിരായ മത്സരത്തിൽ വിജയിച്ച ഫ്രാൻസും ക്വാർട്ടറിലേക്ക് മുന്നേറിയിരിക്കുന്നു. 

July 6, 1.30 am IST-  ബ്രസീൽ vs നോർവേ: ബ്രസീലിന്റെ സാംബ താളം നോർവേയുടെ കടുപ്പമുള്ള പ്രതിരോധത്തെ എങ്ങനെ തകർക്കും എന്നത് നിർണായകമാണ്. നോർവേ ഫിസിക്കൽ ഗെയിം കളിക്കുമ്പോൾ, ബ്രസീൽ തങ്ങളുടെ സ്കില്ലിലൂടെ അതിനെ മറികടക്കാനാണ് സാധ്യത. മുൻതൂക്കം: ബ്രസീൽ.

ജൂലൈ 6, 5.30 am -മെക്സിക്കോ vs ഇംഗ്ലണ്ട്:

 ഇംഗ്ലണ്ടിന്റെ പേരും പെരുമയും മെക്സിക്കോയുടെ പോരാട്ടവീര്യത്തെ അതിജീവിക്കുമോ എന്നതാണ് ചോദ്യം. സ്വന്തം മുറ്റത്ത് കൂടുതൽ ആരാധക പിന്തുണയോടെ ഇറങ്ങുന്ന മെക്സിക്കോ കടുത്ത വെല്ലുവിളിയാകുമെങ്കിലും, താരസമ്പന്നമായ ഇംഗ്ലണ്ട് തന്നെ അടുത്ത റൗണ്ടിലേക്ക് കടക്കാനാണ് സാധ്യത കൂടുതൽ. മുൻതൂക്കം: ഇംഗ്ലണ്ട്.

ജൂലൈ 7, 5.30 am അമേരിക്ക vs ബെൽജിയം: വാശിയേറിയ പോരാട്ടം നടക്കാൻ സാധ്യതയുള്ള മത്സരം. ബെൽജിയത്തിന്റെ പരിചയസമ്പത്തും ആതിഥേയരായ അമേരിക്കയുടെ ഊർജ്ജസ്വലതയും തമ്മിലുള്ള പോരാട്ടമാണിത്. മുൻതൂക്കം: ബെൽജിയം.

ജൂലൈ 7, 9.30 pm-അർജന്റീന vs ഈജിപ്ത്: ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന മികച്ച ഫോമിലാണ്. ഈജിപ്റ്റിന്റെ പ്രതിരോധത്തെ മറികടന്ന് അർജന്റീന അനായാസം ക്വാർട്ടറിലേക്ക് മുന്നേറാനാണ് സാധ്യത. മുൻതൂക്കം: അർജന്റീന.

ജൂലൈ 8, 1.30 am-സ്വിറ്റ്സർലൻഡ് vs കൊളംബിയ:

ബാലൻസിങ് ടീമുകൾ ഏറ്റുമുട്ടുമ്പോൾ കടുത്ത മത്സരം ഉറപ്പ്. കൊളംബിയയുടെ അറ്റാക്കിംഗ് ശൈലിയെ സ്വിറ്റ്സർലൻഡിന്റെ ഓർഗനൈസ്ഡ് പ്ലേ എങ്ങനെ നേരിടും എന്നത് കണ്ടറിയണം. മുൻതൂക്കം: കൊളംബിയ.