സൈനികക്ഷാമത്തിൽ ഇസ്രായേൽ; യുദ്ധഭാരം താങ്ങാനാകാതെ ഐഡിഎഫ്?
തുടർച്ചയായ യുദ്ധങ്ങളും വിവിധ മേഖലകളിലെ സൈനിക വിന്യാസവും ഇസ്രായേൽ പ്രതിരോധ സേനയിൽ സൈനികക്ഷാമവും സമ്മർദ്ദവും രൂക്ഷമാക്കിയെന്ന റിപ്പോർട്ടുകൾക്കിടെ ഇറാന്റെ ചെറുത്തുനിൽപ്പും അമേരിക്ക–ഇസ്രായേൽ സഖ്യത്തിന്റെ യുദ്ധശേഷിയും ചർച്ചയാകുന്നു.
ഇസ്രായേൽ പ്രതിരോധ സേന നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സൈനികക്ഷാമവും ആഭ്യന്തര തകർച്ചയുമാണ് ഇന്ന് ലോകത്തിന് മുന്നിൽ വെളിപ്പെടുന്നത്. മൂന്ന് വർഷത്തിലേറെയായി തുടരുന്ന തുടർച്ചയായ യുദ്ധങ്ങളും തിരിച്ചടികളും ഇസ്രായേലിന്റെ സൈനിക വീര്യത്തെ പൂർണ്ണമായും തല്ലിക്കെടുത്തിയിരിക്കുകയാണ്. മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, യുദ്ധമുഖത്ത് അണിനിരത്താൻ ആവശ്യത്തിന് ആളില്ലാതെ ഇസ്രായേൽ സൈന്യം വല്ലാത്തൊരു പ്രതിസന്ധിയിലാണ്. നിലവിലുള്ള സൈനികരുടെ അടിസ്ഥാന അവകാശമായ ലീവുകൾ പോലും വെട്ടിച്ചുരുക്കി പ്രതിസന്ധി മറികടക്കാൻ ഇസ്രായേൽ ഭരണകൂടം ശ്രമിക്കുമ്പോൾ, അത് അവരുടെ തകർച്ചയുടെ ആഴമാണ് വ്യക്തമാക്കുന്നത്. സൈനികരുടെ മാനസിക നില തകരാറിലായെന്നും, ഇത്രയും വലിയൊരു യുദ്ധം ഇനി മുന്നോട്ട് കൊണ്ടുപോകാൻ ഐ.ഡി.എഫിന് കഴിയില്ലെന്നും സുരക്ഷാ ക്യാബിനറ്റിൽ ഉയരുന്ന മുന്നറിയിപ്പുകൾ വെളിവാക്കുന്നത് ഇസ്രായേലിന്റെ പതനം മാത്രമാണ്. ഗാസയിലും ലെബനാനിലും വെസ്റ്റ് ബാങ്കിലുമൊക്കെ ഒരുപോലെ സൈന്യത്തെ അണിനിരത്തേണ്ടി വന്നത് ഇസ്രായേലിനെ പൂർണ്ണമായും ക്ഷീണിപ്പിച്ചു കഴിഞ്ഞു. ആയുധങ്ങൾ കേടുവന്ന അവസ്ഥയിലും, പണലഭ്യത കുറഞ്ഞ സാഹചര്യത്തിലും ഇസ്രായേൽ ഇനി മൂക്കുകുത്തി വീഴുകയല്ലാതെ വേറെ വഴിയില്ലാത്ത അവസ്ഥയിലാണ്.
ഈ യുദ്ധത്തിൽ ഇസ്രായേൽ ഒറ്റയ്ക്കായിരുന്നില്ല, ലോകത്തിലെ ഏറ്റവും വലിയ അധിനിവേശ ശക്തിയായ അമേരിക്കയെ ഒപ്പം നിർത്തിയാണ് അവർ ഇറാനെതിരെ കച്ചകെട്ടി ഇറങ്ങിയത്. യുദ്ധത്തിന്റെ ആദ്യ നാളുകളിൽ ആയത്തുള്ള ഖമേനിയെ പോലുള്ള പ്രമുഖരെ ഇല്ലാതാക്കാൻ കഴിഞ്ഞതൊഴിച്ചാൽ, തന്ത്രപരമായ മറ്റൊരൊറ്റ വിജയവും നേടാൻ അമേരിക്കൻ-ഇസ്രായേൽ അച്ചുതണ്ടിന് സാധിച്ചിട്ടില്ല. ഇറാനെ അടിച്ചമർത്താം എന്ന വ്യാമോഹത്തോടെ ഇറങ്ങിയ അമേരിക്കയ്ക്ക് ഇപ്പോൾ സ്വന്തം സൈനികരുടെ ജീവൻ പോലും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ്. അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നതിന്റെയും അവരുടെ യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളും നിർവീര്യമാക്കപ്പെടുന്നതിന്റെയും വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ അത്യാധുനികമായ ആയുധശേഖരം പോലും അതിവേഗം ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ, അമേരിക്കയിൽ അടുത്ത തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ഭരണകൂടത്തിന് ഉള്ളിലെ രാഷ്ട്രീയ പിരിമുറുക്കങ്ങളും ട്രംപിന്റെ മുൻഗണനകളും യുദ്ധത്തെ നേരിട്ട് ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്.

മറുവശത്ത്, ഇസ്രായേലിന്റെയും അമേരിക്കയുടെയും അഹങ്കാരത്തിന് തടയിട്ടുകൊണ്ട് ഇറാൻ തങ്ങളുടെ ചെറുത്തുനിൽപ്പ് കൂടുതൽ ശക്തമാക്കുകയാണ്. ഇസ്രായേലിലേക്ക് വിതറാൻ തങ്ങളുടെ പക്കലുള്ള ആയുധങ്ങളും സാങ്കേതികവിദ്യയും ഇറാൻ കാര്യക്ഷമമായി ഉപയോഗിക്കുമ്പോൾ, പ്രതിരോധിക്കാൻ അമേരിക്ക നൽകുന്ന യുദ്ധ സാമഗ്രികൾ പോലും വിഫലമാകുന്ന കാഴ്ചയാണ് ലോകം കാണുന്നത്. സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയേൽക്കുകയും അവരുടെ സാങ്കേതിക രഹസ്യങ്ങൾ ചോരുമെന്ന ഭയത്താൽ അമേരിക്കൻ ഭരണകൂടം തന്നെ സ്വയം കെണിയിൽ അകപ്പെടുകയും ചെയ്തിരിക്കുന്നു. ഗാസയിലും ലെബനാനിലും ഇറാനെ കേന്ദ്രീകരിച്ചും നടക്കുന്ന ഈ പോരാട്ടത്തിൽ ഇസ്രായേലിന്റെ അന്ത്യം കുറിക്കപ്പെടുകയാണെന്ന യാഥാർത്ഥ്യം ലോകരാജ്യങ്ങൾക്ക് മുന്നിൽ വ്യക്തമായിക്കഴിഞ്ഞു. എത്രയൊക്കെ ലോകശക്തികളെ ഒപ്പം കൂട്ടിയാലും, ഒരു ജനതയുടെ വീര്യത്തിന് മുന്നിലും ഇറാന്റെ പ്രതിരോധത്തിന് മുന്നിലും തകർന്നുതരിപ്പണമാകാൻ മാത്രമാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും വിധി എന്ന് ഈ യുദ്ധഭൂമി തെളിയിച്ചുകൊണ്ടിരിക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)