ട്വിറ്ററിനെ വിമര്‍ശിച്ച് മസ്‌ക് 

ട്വിറ്ററിനെ വിമര്‍ശിച്ച് മസ്‌ക് 

കലിഫോര്‍ണിയ:  ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, കമ്പനിയുടെ പ്രവര്‍ത്തനത്തെയും ജീവനക്കാരെയും വിമര്‍ശിച്ച് ഇലോണ്‍ മസ്‌ക്. സാഗര്‍ എഗ്ഗെറ്റി എന്നയാളുടെ ട്വീറ്റിനുള്ള മറുപടിയായി നിയമവിഭാഗ മേധാവി വിജയ് ഹഡ്ഡെയെയാണ് മസ്‌ക് വിമര്‍ശിച്ചത്. പ്രധാനപ്പെട്ട മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത് ശരിയായില്ലെന്നായിരുന്നു വിമര്‍ശം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടറുമായി ബന്ധപ്പെട്ട ലേഖനം ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സമൂഹമാധ്യമ ആപ് ട്വിറ്റിനെ കടത്തിവെട്ടിയതായും ട്വീറ്റ് ചെയ്തു. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങുന്നത്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ ബോര്‍ഡ് പ്രപ്പോസല്‍ അംഗീകരിച്ചു. ഈ വര്‍ഷം തന്നെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. നടപടികള്‍ പൂര്‍ത്തിയാകുംവരെ ട്വിറ്ററിനെ വിമര്‍ശിച്ച് ട്വീറ്റുകള്‍ ഇടില്ലെന്ന കരാര്‍ വ്യവസ്ഥയാണ് മസ്‌ക് മണിക്കൂറുകള്‍ക്കകം ലംഘിച്ചത്. ട്വിറ്ററിന്റെ അല്‍ഗോരിതം ഓപ്പണ്‍ സോഴ്സ് ആക്കും, സ്‌കാം ബോട്ടുകള്‍ ഇല്ലാതാക്കും, എഡിറ്റ് ബട്ടണ്‍ അവതരിപ്പിക്കും, സ്വതന്ത്രമായ അഭിപ്രായപ്രകടനം അനുവദിക്കും, വെരിഫിക്കേഷന്‍ നടപടികള്‍ ലളിതമാക്കും തുടങ്ങിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്.