ചൈനയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു

ചൈനയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു


ചൈനയില്‍ കൊവിഡ് ബാധ അതി രൂക്ഷം. കൊവിഡ് ബാധ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കൂടുതല്‍ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പലയിടങ്ങളിലും 14 ദിവസത്തെ അടച്ചിടലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളില്‍ നിന്ന് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൊവിഡ് പ്രഭവ കേന്ദ്രമായ ഷാങ്ഹായില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 23,000ലധികം കേസുകളാണ്. ഇതില്‍ 20,000ഓളം കേസുകള്‍ രോഗലക്ഷണമില്ലാത്തതാണ്. ഷാങ്ഹായ് നഗരം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ജനങ്ങള്‍ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫഌറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കടുത്ത നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീടുകളുടെയും ഫഌറ്റുകളുടെയും ബാല്‍കണികളില്‍ ഇറങ്ങിനിന്ന് ജനങ്ങള്‍ പ്രതിഷേധിക്കുന്നതിന്റെയും ബഹളംവെക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ കടുത്ത നിരീക്ഷണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.