വിമർശിക്കുന്നവരെ ഉൾക്കൊള്ളുന്നില്ല; ശശിതരൂർ മത്സരിച്ചാൽ മനഃസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യട്ടെ : കെ. സുധാകരൻ

വിമർശിക്കുന്നവരെ ഉൾക്കൊള്ളുന്നില്ല; ശശിതരൂർ മത്സരിച്ചാൽ മനഃസാക്ഷിക്ക് അനുസരിച്ച്  വോട്ട്  ചെയ്യട്ടെ : കെ. സുധാകരൻ

  കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അശോക് ഗെഹ്‌ലോട്ടിനെയാണ് ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത്. എന്നാൽ ശശി തരൂർ മത്സരിച്ചാൽ കേരളത്തിലുള്ളവർ മനഃസാക്ഷി വോട്ട് ചെയ്യട്ടെ. ഒരു സ്ഥാനാർഥിക്ക് വേണ്ടിയും വോട്ട് പിടിക്കാൻ കെപിസിസി ഇറങ്ങില്ല. മത്സരമുണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.

ജി23 നേതാക്കളെ ഉൾക്കൊളളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിർഭാഗ്യകരമാണെന്നും സുധാകരൻ പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കൾ. അവർ ഉന്നയിച്ച കാര്യങ്ങൾ ഉൾക്കൊളളാൻ ദേശീയ നേതൃത്വം തയാറാകണമായിരുന്നെന്ന് കെ.സുധാകരൻ പറഞ്ഞു.

ജി23 നേതാക്കളുമായി നല്ല ബന്ധം തുടരണമായിരുന്നു. ഗാന്ധി കുടുംബത്തോട് താൻ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. വിമർശിക്കുന്നവരെ ഉൾക്കൊള്ളാൻ തയാറാകാത്തതാണ് പ്രശ്നത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.